മട്ടന്നൂര്‍: മട്ടന്നൂര്‍ മേഖലയില്‍ ഡങ്കിപ്പനി ബാധിതരുടെ എണ്ണം153 ആയി. ഇതില്‍ ഒരു നഗരസഭ കൗണ്‍സിലറും ഉള്‍പ്പെടും. 55 പേരാണ് മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ കഴിഞ്ഞത്. ഒരു ഡോക്ടര്‍, രണ്ട് നഴ്സുമാര്‍, ചലച്ചിത്ര പ്രവര്ത്തകന്, ഏതാനും രാഷ്ടീയ നേതാക്കള്‍ എന്നിവരാണ് ഡങ്കിപ്പനി ബാധിതരില്‍ പ്രമുഖര്‍. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ വിവിധ വ്യാപാര സമുച്ചയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ കണ്ടെത്തിയിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക മാത്രമാണ് കൊതുകുകളെ ഇല്ലാതാക്കുവാനുള്ള മാര്‍ഗ്ഗമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് കല്ലൂര്‍ യു.പി.സ്കൂളില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തും. മട്ടന്നൂര്‍ ടൗണില്‍ പുതിയ ഷോപ്പിംഗ് കോംപ്ലക്സില്‍ നടക്കുന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് വാഴാഴ്ച വരെ തുടരും. ഇതിനിടെ നഗരത്തിലെ ഒരു കൂള്ബാറിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നു. സ്ഥാപനത്തിന്റെ മുന്നില്‍ ബസ് സ്റ്റാന്റിലും പിറക് വശത്തും മലിനജലം കെട്ടി നില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: