പത്തനംതിട്ട: മാധ്യമങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും ശക്തിയും ഓര്‍മ്മിച്ച് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത. ഇന്ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മെത്രാപ്പോലീത്തയുമായി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാധ്യമങ്ങളുടെ ശക്തി ഓര്‍മ്മിപ്പിച്ചത്.
ഭരണക്കാരുടെ അടിമകളല്ല പത്രങ്ങള്‍, ഭരണക്കാരെ ഭരിക്കാന്‍ കെല്പുള്ളവരാണ് മാധ്യമങ്ങള്‍. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്കാവും. നിങ്ങള്‍ നന്നായാല്‍ സമൂഹവും നന്നാകും. ആത്മീയാചാര്യന്മാരും ഭരണക്കാരുമെല്ലാം മാധ്യമലോകത്തിനു പിന്നാലെ നിന്നുകൊള്ളുമെന്നു പറഞ്ഞ മെത്രാപ്പോലീത്ത മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് സമൂഹനന്മയ്ക്കുവേണ്ടി വിനിയോഗിക്കണമെന്നും ഉപദേശിച്ചു.
സത്യം അന്വേഷിച്ചു കണ്ടെത്തി അതു ലോകത്തോടു പറയണം. മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം സത്യാന്വേഷണത്തിനുള്ളതാണ്. അസത്യത്തെ സത്യമായി പ്രചരിപ്പിക്കുന്ന രീതി മാധ്യമങ്ങള്‍ക്കു നിരക്കുന്നതല്ല. ലോകത്തെ നന്നാക്കാനുള്ള ഏജന്‍സിയാണ് പത്രം. സാമൂഹികമായ നന്മയാകണം എല്ലാവരുടെയും ലക്ഷ്യം. ലോകത്ത് നല്ലൊരു പങ്ക് ആളുകളും പത്രങ്ങളെയാണ് വിശ്വസിക്കുന്നത്. വലിയ മെത്രാപ്പോലീത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: