തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഏപ്രില്‍ 16 മുതല്‍ 22 വരെ സംസ്ഥാനത്തൊട്ടാകെ 1026 പേര് അറസ്റ്റിലായി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോസ്കോ ആക്ട് പ്രകാരം 26 പേരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 23 പേരും അറസ്റ്റിലായി. അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, അനധികൃത മണല്‍ ഖനനം, എക്സ്പ്ലോസീവ്സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 736 പേരും അറസ്റ്റിലായി. ഗുണ്ടകള്‍, അക്രമം, വധശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍,കവര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട് 118 പേരും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: