ചെറുപുഴ: പുതുതായി നിര്‍മ്മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചെക്ക് ഡാമില്‍ ചോര്‍ച്ചയുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെറുപുഴയിലെത്തി ചെക്ക്ഡാമില്‍ പരിശോധന നടത്തി. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചെക്ക്ഡാം ഉദ്ഘാടനത്തിന് മുന്‍പെ തന്നെ അപകടാവസ്ഥയിലാണെന്നും ആയതിനാല്‍ ജലം സംഭരിക്കാതെ തുറന്നു വിടുകയാണെന്നും, ഇതുമൂലം കൃഷിയാവശ്യത്തിന് വെള്ളം ലഭ്യമല്ലെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.
എന്നാല്‍ ചെക്ക്ഡാമില്‍ ചോര്‍ച്ചയോ വിള്ളലോ ഇല്ല. 1 കിലോമീറ്റര്‍ ദൂരത്തില്‍ ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകുന്ന ജലസമ്മര്‍ദ്ദത്തിന്റെ ഫലമായി ചെക്ക്ഡാമുകളില്‍ കാണപ്പെടുന്ന നോമിനല്‍ സ്വീപെജ് എന്ന പ്രതിഭാസം മാത്രമാണിത്. ഇതു പരിഹാരിക്കുവാന്‍ ചെക്ക്ഡാമിന്റെ ബാക്കി പ്രവൃത്തിയായ ഗാലറി നിര്‍മ്മിക്കുന്ന സമയത്ത് പൂര്‍ണ്ണമായും വെള്ളം തുറന്നു വിട്ട ശേഷം ചെയ്യുന്നതാണ്. ഇപ്പോള്‍ ചെക്ക്ഡാമിനോ ഫില്ലറുകള്ക്കോ യാതൊരു തകരാറുമില്ല. വെള്ളം ഇടയ്ക്ക് തുറന്നു വിടുന്നത് സംഭരണ ശേഷി കുറവു കൊണ്ടല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം കാര്യങ്കോട് പുഴയിലെക്ക് വെള്ളമെത്തുന്നതിനും ഏഴിമല നേവല്‍ അക്കാഡമിക്കുള്പ്പെടെ ജല ദൗര്‍ലഭ്യം നേരിടാതിരിക്കുവാനുമാണ്.
എന്നാല്‍ പൂര്‍ണ്ണമായും തുറന്നു വിട്ടാല്‍ ചെക്ക്ഡാമിന്റെ പരിസരത്തുള്ളവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ രൂക്ഷമായ ജലക്ഷാമം നേരിടുമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം മാനിച്ചാണ് പലകകള്‍ കുറച്ചു മാത്രം നീക്കി വെള്ളം താഴെക്ക് തുറന്നു വിടുന്നത്.
കണ്ണൂര്‍ കാസര്‍ഗോട് ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയെ മോശമായി ചിത്രീകരിക്കുന്നത് ശരിയെല്ലെന്നും ഉേദ്യാഗസ്ഥരായ തളിപ്പറമ്പ് അസ്സിസ്റ്റന്റ് എക്സിക്യുട്ടിവ് എന്ഞ്ചിനീയര് (എംഐസബ് ഡിവിഷന്) ഗോപകുമാര്‍, അസ്സിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്ഞ്ചിനീയര് സി.എം.മധുസൂധനന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: