നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടും പതിമൂന്നും വാര്ഡകളുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന കോമ്പയാര്‍-മുരുകന്‍പാറ-തൂക്കുപാലം റോഡ് തകര്‍ന്നിട്ട് നാലുവര്‍ഷമായി. ടാറിങ് പൂര്‍ണമായും തകര്‍ന്ന് മണ്ണ കയറിക്കിടക്കുകയാണ് ഈ വഴി. കോമ്പയാറില്‍ നിന്നും തൂക്കുപാലത്തിനു പോകുന്നതിനുള്ള എളുപ്പവഴിയും മുരുകന്‍പാറ നിവാസികളുടെ ഏക ആശ്രയവുമായ റോഡാണ് അവഗണനയില്‍ കിടക്കുന്നത്. രണ്ടു വാര്‍ഡുകളിലായി രണ്ട് അങ്കണവാടികളും പുരാതനമായ ദുര്‍ഗ്ഗാദേവിക്ഷേത്രം സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്താണ്.
റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ ടി എസ് രാധാകൃഷ്ണന് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ അനങ്ങാപ്പറ നയത്തിന് മാറ്റം ഉണ്ടാകാത്തതില്‍ കടുത്ത ജനരോഷമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: