കോട്ടയം: ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയും കാര്യക്ഷമത ഇല്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് കെഎസ്ടിയു സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കിയിട്ടില്ല. അവധിക്കാല അധ്യാപക പരിശീലനങ്ങള്‍ താളം തെറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ച പൊതു പരീക്ഷയുടെ വിശ്വാസ്യത തന്നെ തകര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സ്വന്തക്കാരാണെന്ന പേരില്‍ സംരക്ഷിക്കാനാണ് മന്ത്രിയും സര്‍ക്കാറും ശ്രമിച്ചത്. ഈ നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെഎസ്ടിയുവിന്റെ ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് കോട്ടയത്തെ തെള്ളകം കാസാമറിയ ക്യാമ്പ് സൈറ്റില്‍ 27ന് ആരംഭിക്കും. വൈകിട്ട് 4ന് വി.കെ. ഇബ്രാഹംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സ്വാഗതസംഘം ഭാരവാഹികളായ അസീസ് ബഡായി, കെ. കുഞ്ഞിമോന് മോത്തര്, കെഎസ്ടിയി ജില്ലാ പ്രസിഡന്റ് ടി.എ. നിഷാദ്, ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: