ആലപ്പുഴ: സ്ത്രീകളെ അധിക്ഷേപിച്ച് വിവാദ നായകനായ മന്ത്രി എം.എം. മണി ആള്‍മാറാട്ടം നടത്തിയതായും സംശയിക്കുന്നെന്ന് മുന്‍ എംഎല്‍എയും ആര്‍എസ്പി ബി ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. എ.വി. താമരാക്ഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എം.എം. മണി തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ താന്‍ കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചുവെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് തെറ്റാണ്. മണി കിടങ്ങൂര്‍ വായനശാലാ സ്കൂളില്‍ (ഭാരതീയ വിദ്യാമന്ദിരം) നാലാം ക്ലാസുവരെ പഠിച്ചതായാണ് തനിക്കു ലഭിച്ച വിവരം. സ്കൂള്‍ രേഖകളില്‍ മുണ്ടയ്ക്കല്‍ മാധവന് മകന് എം.എം. ശിവരാമന് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മണിക്കൊപ്പം ഒന്നുമുതല്‍ നാലുവരെ പഠിച്ച കിടങ്ങൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ശങ്കരപ്പിള്ള ഇത് സാക്ഷ്യപ്പെടുത്തിയതായും താമരാക്ഷന്‍ പറയുന്നു. എം.എം. ശിവരാമനും മണിയും ഒരാളാണെന്നാണ് തനിക്കു ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ തന്റെ പേര് ഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയതിന്റെ രേഖ പുറത്തുവിടാന്‍ മണി തയ്യാറാകണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: