കോട്ടയം: പലിശനിരക്ക് കണക്കാക്കുന്നതില്‍ ബാങ്ക് അധികൃതര്‍ക്കുണ്ടായ വീഴ്ച മറച്ച് വയ്ക്കാന്‍ വായ്പക്കാരന് ജപ്തി നോട്ടീസ് അയച്ചതായി ആക്ഷേപം.
വായ്പാ പലിശ നിരക്ക് വര്‍ധിച്ചിട്ടും പഴയതുകമാത്രം ഈടാക്കിയത് മൂലമുണ്ടായ കുടിശിക ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചതെന്ന് പാലാ മൂന്നാനി കരുണാ ആയൂര്‍വേദ ആശൂപത്രി ഡയറക്ടര്‍ ഡോ. പി.ജി. സതീഷ് ബാബു പത്ര സമ്മേളനത്തില്‍ പറഞ്ഞു. എസ്ബിഐ പാലാ ശാഖയില്‍ നിന്നാണ് വായ്പയെടുത്തത്. 2005-ല്‍ എടുത്ത 14,52,800 രൂപയുടെ വായ്പ ഒരടവ് മൂലം മുടങ്ങാതെ തിരിച്ചടയ്ക്കുകയായിരുന്നു. എന്നാല്‍ 5,20, 457 രൂപ കുടിശിക ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് നോട്ടീസ് അയച്ചത്.
പലിശകണക്കാക്കുന്നതില് വീഴ്ച സംഭവിച്ചെന്ന് ബാങ്ക് അധികൃതര്‍ക്ക് അറിയാമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. കുടിശികയായ തുക തിരിച്ചടയ്ക്കുന്നതിനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി അക്കൗണ്ടുകള്‍ മരവിപ്പിച്ചുരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്ര സമ്മേളനത്തില്‍ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ്, ബേബി ആനപ്പാറ, സാംജി പഴേപറമ്പില്‍, കെസി നിര്‍മല്‍കുമാര്‍, ഗോപി രോഹിണി നിവാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: