കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ ക്ഷേമപെന്‍ഷനുകളുടെ വിതരണം അവതാളത്തിലായി. അഞ്ച് വിഭാഗങ്ങളിലായി 53425 പേര്ക്കാ ണ് കോര്‍പ്പറേഷനില്‍ പെന്ഷന് അര്‍ഹതയുള്ളത്.
എന്നാല്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം സത്യവാങ്മൂലം വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ പറ്റാത്തത് കാര ണം 12246 പേര്‍ക്ക് പെന്‍ ഷന് ലഭിക്കാത്ത സ്ഥിതിയാണുള്ളത്. സത്യവാങ്മൂലം വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞ ഒരു മാസക്കാലം വെബ് സൈറ്റ് പ്രവര്‍ത്തനം മരവിപ്പിച്ചതാണ് കാരണമെന്നു വിശദീകരിക്കുന്നു.
പഞ്ചായത്ത് ഡയറക്ടറേ റ്റിന് കീഴില്‍ പഞ്ചായത്ത് ഡയറക്ടര്‍ തലവനായുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സെല്ലിനാണ് ക്ഷേമപെന്‍ഷനുകളുടെ ചുമതല. എന്നാല്‍ ഫിബ്രവരി 15ന് ശേഷം ഗുണഭോക്താക്കള്‍ നല്കിയ സത്യവാങ്മൂലം ചേര്‍ക്കാന്‍ സാധിച്ചില്ല. ഡിബിടി സെല്ലില്‍ നിന്ന് തന്നെ വെബ്സൈറ്റ് മരവിപ്പിച്ചിരിക്കുകയാണ്. ഇതുമൂലമാണ് ക്ഷേമപെന്ഷന് വിതരണം അവതാളത്തിലായിരിക്കുന്നത്.
ജനുവരി, ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലെ ക്ഷേമപെന്ഷന് വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്തിരുന്നു. എന്നാല്‍ സത്യവാങ്മൂലം വെബ്സൈറ്റില്‍ ചേര്‍ത്തവര്‍ക്ക് മാത്രമാണ് പെന്ഷന് ലഭിച്ചത്.
975 കര്‍ഷക തൊഴിലാളി പെന്‍ഷനും 24064 വാര്‍ദ്ധക്യപെന്‍ഷനും 4491 വികലാംഗപെന്‍ഷനും 3256 അവിവാഹിതകളായ സ്ത്രീകള്‍ക്കുള്ള പെന്‍ഷനും 22607 വിധവാപെന്‍ഷനുമാണ് കോര്‍പ്പറേഷനില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 720 കര്‍ഷകത്തൊഴിലാളി പെന്ഷന്, 16705 വാര്‍ദ്ധക്യകാല പെന്ഷന് 3423 വികലാംഗപെന്ഷന്, 19469 വാര്‍ദ്ധക്യകാല പെന്‍ ഷന് എന്നിവയുടെ സത്യവാങ്മൂലങ്ങള്‍ മാത്രമാണ് വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത്. എ ന്നാല് ഇവയിലെത്ര സ്വീകരിക്കപ്പെട്ടു എന്ന് കണക്കാക്കാന്‍ പോലും പറ്റിയിട്ടില്ല. കാര ണം പിന്നീട് വെബ് സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ലെന്ന് കോര്പ്പറേഷന് ഓഫീസിലെ ബന്ധപ്പെട്ട ജീവനക്കാര്‍ പറയുന്നു.
വെബ്സൈറ്റിന്റെ സാ ങ്കേതിക തടസ്സം പരിഹരിക്കണമെന്ന് മന്ത്രി കെ.ടി. ജലീലിനോട് ആവശ്യപ്പെട്ടതായി ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനിതാരാജന് പറഞ്ഞു. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ സെക്രട്ടറി രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: