രാമപുരം: സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും, പീഡനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കി. സ്ത്രീകള്‍ക്കെതിരെ മുന്‍പെങ്ങുമില്ലാത്ത വിധം അതിക്രമങ്ങള്‍ പെരുകുകയാണ് എന്നാല്‍ ഇവയില്‍ വലിയൊരു ശതമാനം സംഭവങ്ങളും പുറംലോകം അറിയാതെ പോവുകയാണ്. ഇതിനു പ്രധാന കാരണം സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകുന്നതിനും പരാതി നല്കുന്നതിനുമുള്ള മടി മൂലമാണ്. ഇതിനു പരിഹാരമായിട്ട് പോലീസ് സ്റ്റേഷനിലെത്താതെ സ്ത്രീകള്‍ക്ക് പരാതി നല്കുവാനുള്ള സൗകര്യമാണ് പോലീസ് ഒരുക്കുന്നത്.
ഇനി മുതല്‍ സ്ത്രീകള്‍ക്ക് പഞ്ചായത്ത് ഓഫീസിലെത്തി പരാതി നല്‍കാം. രാമപുരം പഞ്ചായത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വ്വഹിച്ചു. എല്ലാ ചൊവ്വാഴ്ച്ചയും രാമപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വനിതാ പോലീസ് സ്ത്രീകളുടെ പരാതി സ്വീകരിക്കും. രാമപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.കെ. ലാലു, വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനിമോള്‍ കെ.എസ്., സ്വപ്ന കരുണാകരന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സണ്ണി, മെമ്പര്‍മാരായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ജീനസ്നാഥ്, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടന്, മത്തച്ചന് പുതിയിടത്തുചാലില്‍, സോണി ജോണി, അരുണ്‍ ബേബി, സെക്രട്ടറി കെ.പി. ജയചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: