തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്ന വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ്ബിന്റെ സര്‍ക്കുലര്‍ തിരുത്തി ഉത്തരവ്.
ആരോപണങ്ങള്‍ അന്വേഷിച്ച് പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ അറിഞ്ഞിരിക്കണമെന്നാണ് പുതിയ ഉത്തരവ്. പരാതികള്‍ യൂണിറ്റ് തലത്തില്‍ അന്വേഷിച്ച് നടപടിയിലേക്ക് നീങ്ങാമെന്ന് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം ഇതോടെ ഇല്ലാതാകും.
വിജിലന്‍സിന് പ്രത്യേകാധികാരമില്ലെന്നും പോലീസിന്റെ ഒരു വിഭാഗമാണിതെന്നും പുതിയ ഉത്തരവില്‍ പറയുന്നു. കേസെടുക്കും മുന്‍പ് ഡയറക്ടര്‍ പരിശോധിക്കണം. എല്ലാ പരാതികളും പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി വിജിലന്‍സ് ആസ്ഥാനത്തെത്തിക്കണം.
14 ജില്ലാ യൂണിറ്റ്, നാല് റേഞ്ച്, രണ്ട് പ്രത്യേക അന്വേഷണ വിഭാഗം, മൂന്ന് പ്രത്യേക സെല്‍ എന്നിവ സൂക്ഷ്മ പരിശോധന നടത്തിയശേഷം ഡയറക്ടര്‍ക്ക് ലഭ്യമാക്കണം. പരാതികളുടെ തരംനോക്കി നടപടി എന്താകണമെന്ന് ഡയറക്ടര്‍ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: