ന്യൂദല്‍ഹി: കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്തുമെന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ഇത്തരമൊരു തീരുമാനമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നീതി ആയോഗ് ഇത്തരമൊരു തീരുമാനമെടുത്തുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ജെയ്റ്റ്ലിയുടെ പ്രതികരണം.
കാര്‍ഷിക വരുമാനത്തിന് നികുതിയെന്ന നീതി ആയോഗിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ല. ഭരണഘടന പ്രകാരം കാര്‍ഷിക നികുതി സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്, ജെയ്റ്റ്ലി പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നീതി ആയോഗ് യോഗത്തിനു ശേഷം അംഗം ബിബേക് ദേബ്രോയ് ആണ് കാര്‍ഷിക നികുതിയെപ്പറ്റി പറഞ്ഞത്. കര്‍ഷകരുടെ പേരില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വായ്പയെടുത്ത് ഇളവു നേടുന്നവരുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: