ഭഗവാന് അര്‍ജ്ജുനന്റെ ചോദ്യത്തിനുത്തരമായി ബ്രഹ്മം, അധ്യാത്മം, കര്‍മ്മം, അധിഭൂതി അധിദൈവം, അധിയജ്ഞം എന്നിവയും മരണവേളയില്‍ എങ്ങനെ ഭഗവാനെ ധ്യാനിക്കാന്‍ കഴിയും എന്നും വിശദീകരിച്ചു. നിരന്തരം ഭഗവാനെ ധ്യാനിച്ചു ശീലിച്ചാല്‍, മരണസമയത്തും ഭഗവാനെ ദര്‍ശിക്കാന്‍ കഴിയും.
ദേഹം ഉപേക്ഷിക്കുന്ന അന്ത്യസമയത്ത് മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന വസ്തുവിന്റെ രൂപമായിരിക്കും അടുത്ത ജന്മത്തില് സ്വീകരിക്കേണ്ടിവരിക. അതുകൊണ്ട് ഭഗവാന്റെ സ്വരൂപം കിട്ടും. പ്രണവം ജപിക്കുന്ന യോഗികളും ഭഗവാനെത്തന്നെയാണ് ധ്യാനിക്കേണ്ടത്. എങ്കില്‍ മാത്രമേ പരമമായ ഗതി കിട്ടുകയുള്ളൂ. എല്ലാവിധത്തിലുമുള്ള കര്‍മങ്ങള്‍ ചെയ്യുമ്പോഴും ഭഗവത്സമരണ തുടരണം. അതിനുള്ള എളുപ്പവഴിയാണ് ഭക്തയോഗികള്‍ സ്വീകരിക്കുന്നത്.
ഭഗവന്നാമം ജപിക്കുന്നവര്‍, ക്രമമുക്തി മാര്‍ഗ്ഗവും ക്ഷണമുക്തിമാര്ഗ്ഗത്തിലൂടെ ശുഭകാലങ്ങളില്‍ മരണാനന്തര യാത്ര തുടര്‍ന്നവര്‍, പുണ്യം തീര്‍ന്നാല്‍ ഉടനെ ഭൂമിയില്‍ വീണ്ടും ജനിക്കേണ്ടിവരും.
ഭഗവാന്റെ പരമധാമത്തില്‍ എത്തുന്നവര്‍ക്ക് പുനര്‍ജന്മത്തെ ഭയപ്പെടേണ്ടതില്ല. അനന്യഭക്തന് വേദാധ്യയന-യജ്ഞ-തപോദാനാദികളുടെ ഫലമായ ദിവ്യലോകസുഖങ്ങള് നിസാരമായി തള്ളിക്കളഞ്ഞുകൊണ്ട്, ഭഗവല്ലോകത്തിലെത്തി ആനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: