ലക്നൗ: വിവാഹത്തിന് ബീഫ് ബിരിയാണി വിളമ്പിയില്ലെന്ന കുറ്റത്തിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു. യുപി സ്വദേശിയായ ഫർമാൻ അലിയാണ് ഭാര്യ അഫ്സാനയെ ബിരിയാണി വിളമ്പാത്തതിന്റെ പേരിൽ മൊഴി ചൊല്ലിയത്.
യു.പി സ്വദേശികളായ അഫ്സാനയുടെയും ഫര്മാന് അലിയുടെ വിവാഹം ഇക്കഴിഞ്ഞ ഞാറാഴ്ചയാണ് കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഭക്ഷണം വിളമ്പിയപ്പോൾ ബീഫ് ബിരിയാണിയുടെ അസാന്നിദ്ധ്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് അനധികൃത അറവുശാലകള്‍ പൂട്ടിയതിനാല്‍ ബീഫ് ലഭിക്കാഞ്ഞത് മൂലമാണ് ബിരിയാണി ഒഴിവാക്കിയതെന്ന് അഫ്സാനയുടെ പിതാവ് സാലാരി അറിയിച്ചു.
അതേസമയം വിവാഹത്തിന്റെ പിറ്റേദിവസം മുതല്‍ അഫ്സാനയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇക്കാരണം പറഞ്ഞത് അഫ്സാനയെ പരിഹസിക്കാന്‍ തുടങ്ങി. എന്നാല്‍ തന്റെ പിതാവിനെ പിന്താങ്ങി അഫ്സാനയും സംസാരിച്ചു. ഒടുവില്‍ അഫ്സാനയെ താന്‍ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഫര്മാന് പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ചു.
ഇതേതുടര്‍ന്ന് അഫ്സാനയുടെ പിതാവ് പൊലീസിന് പരാതി നല്കി. വിവാഹത്തിന് മകള്‍ നല്കിയതെല്ലാം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: