ദമാസ്ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ വീണ്ടും സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. സിറിയയിലെ തലസ്ഥാന നഗരിയായ ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദമാസ്കസ് വിമാനത്താവളത്തിന് സമീപമുള്ള മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന സിറിയന്‍ ഒബ്സര്‍വേറ്ററി തലവന്‍ റാമി അബ്ദുറഹ്മാര്‍ സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള പാതയിലെ പാലത്തിലാണ് സംഭവം നടന്നതെന്ന് സിറിയന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്ന കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
നേരത്തെ വിമത നിയന്ത്രണ പ്രദേശങ്ങളില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാസായുധ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക സിറിയന്‍ സൈനിക താവളങ്ങളിലേക്ക് മിസൈലാക്രമണം നടത്തിയിരുന്നു. എന്നാല്‍ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം ബാഷര്‍ നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: