ന്യൂദല്‍ഹി: സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന ഉഡാന്‍ (ഉഡെ ദേശ് കാ ആം നാഗരിക്) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഷിംല- ദല്‍ഹി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രയാണ് ആദ്യം തുടക്കമിട്ടത്. രാജ്യത്തെ 45 ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടത്തുന്നത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്ഥലങ്ങളിലേക്ക് വെറും 2,500 രൂപയ്ക്ക് വിമാന യാത്ര സാധ്യമാക്കുന്നതാണ് ഇത്. കടപ്പ-ഹൈദരാബാദ്, നന്ദേദ്- ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇതോടൊപ്പം തന്നെ ഉഡാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 30 വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഈ വര്‍ഷം തന്നെ വിമാന സര്‍വ്വീസിനു തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ അറിയിച്ചു.
ഷിംലയിലേക്കുള്ള വിമാനം രാവിലെ 6.10ന് ദല്‍ഹിയില്‍ നിന്ന് തിരിച്ച് 7.25ന് എത്തും. പിന്നീട് 7.45ന് ദല്‍ഹിക്ക് തിരിക്കും. ആഴ്ച്ചയില്‍ അഞ്ചു ദിവസമാണ് ഈ സര്‍വ്വീസ്. വിനോദസഞ്ചാരികളേയും വ്യവസായികളേയും ലക്ഷ്യം വെച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിട്ടിക്കു കീഴിലാണ് നിലവില്‍ ഇത് പ്രവര്‍ത്തിക്കുക.
2016 ഒക്ടോബറിലെ വ്യോമ നയത്തില്‍ ഉഡാന്‍ പദ്ധതി പ്രഖ്യാപനം നടത്തിയിരുന്നതാണ്. നാല്പത് സീറ്റുകള്‍ വരെയുള്ള എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള പതിനൊന്നോളം വിമാനക്കമ്പനികളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. ബാക്കി കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. വിമാനക്കമ്പനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കേന്ദ്രം നികത്താമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: