ബോളിവുഡിന്റെ എഴുപതുകളെ ത്രസിപ്പിച്ച വിനോദ് ഖന്നയുടെ അരങ്ങേറ്റം വില്ലനായായിരുന്നു. 1968ല്‍ ഇറങ്ങിയ അധ്രുതി സുബ്ബ റാവു സംവിധാനം ചെയ്ത ‘മന് കാ മീത്ത്’ ആയിരുന്നു ആ ചിത്രം. വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങി നിന്ന ഖന്നയ്ക്ക് ബ്രേക്ക് നല്‍കിയത് 1971ല്‍ ഇറങ്ങിയ ഹം തും ഔര്‍ വോ ആയിരുന്നു.
പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, മേരാ ഗാവ് മേരാ ദേശ്, അചാനക്, ഇമ്തിഹാന്‍, അമര്‍ അക്ബര്‍ ആന്റണി… ഇങ്ങനെ നിരവധി ഹിറ്റുകള്‍ സ്വന്തം പേരിലെഴുതിച്ചേര്‍ക്കാന്‍ ഖന്നയ്ക്ക് കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ അമിതാഭ് ബച്ചന്റെ എതിരാളിഎന്ന വിശേഷണവുമുണ്ട് വിനോദ് ഖന്നയ്ക്ക്.
സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് ഓഷോയുടെ ശിഷ്യനാകുന്നത്. പിന്നീട് എണ്‍പതുകളിലാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇന്‍സാഫ്,ജും,മുസഫര്‍ എന്നിവ രണ്ടാം
വരവിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
1997 ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്ന ഖന്ന, ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1999ല്‍ കേന്ദ്രമന്ത്രിയായി. വിദേശകാര്യം,സാംസ്കാരികം,ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു.
വിനോദ് ഖന്നയുടെ ആദ്യ ഭാര്യ ഗീതാഞ്ജലിയാണ്. ബോളിവുഡ് നടന്മാരായ അക്ഷയ് ഖന്ന, രാഹുല്‍ ഖന്നഎന്നിവരാണ് മക്കള്‍. 1990ല്‍ ഗീതാഞ്ജലിയില്‍ നിന്ന് വേര്‍പിരിഞ്ഞ വിനോദ് ഖന്ന കവിതയെ വിവാഹം ചെയ്തു. സാക്ഷ് ഖന്ന,ശ്രദ്ധ ഖന്ന എന്നിവരാണ് ഈ ബന്ധത്തിലുളള മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: