കൊല്‍ക്കത്ത: ഹിന്ദു യുവാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ഏറ്റെടുത്ത് മുസ്ലിം സമൂഹം. ബംഗാളിലെ അതിര്‍ത്തി ജില്ലയായ മാള്‍ഡയിലെ മണിക്ച്ചക് ബ്ലോക്കിലാണ് സംഭവം. കരളിന് അസുഖം ബാധിച്ച് മരിച്ച ബിശ്വജിത്ത് രജക്കിന്റെ (35) മൃതദേഹമാണ് അയല്‍വാസികളായ മുസ്ലീങ്ങള്‍ സംസ്കരിച്ചത്.
മൂന്നു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം ചുമന്ന് കൊണ്ടുപോകുന്നതിനിടെ ഹരി നാമവും ഇവര്‍ ഉരുവിട്ടു. പ്രദേശത്ത് 6,000 കുടുംബങ്ങളുള്ളതില്‍ ബിശ്വജിത്തിന്റേതുള്പ്പെടെ രണ്ടു കുടുംബങ്ങള്‍ മാത്രമാണ് ഹിന്ദുക്കള്‍. ഇവര്‍ക്കാകട്ടെ തീരെ സാമ്പത്തികശേഷിയുമില്ല.
ഇതോടെയാണ് പ്രദേശത്തെ മൗലവിയടക്കമുള്ളവര്‍ ബിശ്വജിത്തിന്റെ അച്ഛന് നഗേന് രജക്കിനെ സമീപിച്ച് സഹായം വാദ്ഗാനം ചെയ്തത്. സംസ്കാരത്തിനു ശേഷം ചിതാഭസ്മം അടുത്തുള്ള നദിയില്‍ നിമജ്ജനം ചെയ്യാനും ഇവര്‍ മുന്‍കൈയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: