ന്യൂദല്‍ഹി: പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ കര്‍ശന നിര്‍ദേശം. നോട്ടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ബാങ്കുകള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആര് ബി ഐ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ മൂലം എഴുതിയതും നിറം മങ്ങിയതുമായ 500,2000 രുപയുടെ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐ ഇടപെട്ടത്. നോട്ടുകളില്‍ എഴുതുന്നത് ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണ്. എന്നാല്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
പോളിസി അനുസരിച്ച് പഴയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ വിതരണം ചെയ്യണം. 2001 ലാണ് മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ടീസ് പോളിസി കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: