എം.എം മണിയുടേതു നാട്ടു ശൈലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടുകാര്‍ക്ക് അറിയാത്തതും നാട്ടുകാര്‍ ഉപയോഗിക്കാത്തതും എങ്ങനെ നാട്ടു ശൈലിയാകുമെന്ന് പിണറായിക്കു മാത്രമേ അറിയൂ. കൊള്ളരുതായ്മയും ഗുണ്ടായിസവും പറയുന്നത് സിപിഎം നേതാക്കള്‍ക്കുമാത്രം നാട്ടു ശൈലി ആകുന്നതെങ്ങനെ.
ആര് തെമ്മാടിത്തം പറഞ്ഞാലും അതു തിരുത്തേണ്ടതിന് പകരം ശരിയാണെന്നു പറയുന്നത് ശരിക്കും അയാളെ നശിപ്പിക്കുന്നതിനു തുല്യമാണ്. കമ്യൂണിസ്റ്റു പാര്‍ട്ടിയല്ലേ ഇതും ഇതിന്റെ അപ്പുറവും പ്രയോഗിക്കും. അങ്ങനെ എന്തെല്ലാം പ്രയോഗിച്ചവരാണ് ഇവിടത്തെ സിപിഎം.
പിണറായിയുടെ സ്തുതി പാഠകനായ മണിയുണ്ടോ തെറ്റും ശരിയും നോക്കുന്നു. സിപിഎമ്മിനു വേണ്ടി നാട്ടുകാരെ എത്രത്തോളം തെറി പറയാന്‍ പറ്റുമോ അത്രത്തോളം പറയുന്നതിലാണ് തന്റെ വലിപ്പമിരിക്കുന്നതെന്നാണ് മണിയുടെ വിചാരം. സാക്ഷാല്‍ പിണറായി തന്നെ മണിയെ വെള്ള പൂശുമ്പോള്‍ മറ്റെന്തു നോക്കാന്‍. വായില്‍ തോന്നുന്നതു കോതക്കു പാട്ടെന്നതിനു പകരം ഇപ്പോള്‍ മണിക്കു വായില്‍ തോന്നുന്നത് പാട്ടെന്നായിട്ടുണ്ട്. പോരാത്തതിന് സിപിഎമ്മുകാര്‍ മണിക്കനുകൂലമായി മൂന്നാറില്‍ പ്രകടനവും പൊതു സമ്മേളനവുംകൂടി നടത്തിയിരിക്കുന്നു. ആഹ്ളാദ ലബ്ധിക്കിനിയെന്തു വേണം.മണിയാശാന് രണ്ടു തെറികൂടി കൂടുതല്‍ പറയാന്‍ ആവേശം കിട്ടിക്കാണണം.
ആദ്യം ഇ.പി ശരിയായി.പിന്നെ ശശീന്ദ്രന് ശരിയായി. മണിയാശാനും ശരിയാകാറായി.ഇനി അടുത്തതാരാണാവോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: