ന്യൂദല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച സഹാറ മേധാവി സുബ്രതോ റോയിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ചെക്ക് മടങ്ങിയാല്‍ ജയിലിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് സുബ്രതോയ്ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്.
കെട്ടിവയ്ക്കേണ്ട തുകയ്ക്ക് ചെക്ക് നല്‍കുമെന്ന് സുബ്രതോ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ജൂണ്‍ 15 നകം 1500 കോടി കെട്ടിവയ്ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരായ സുബ്രതോയുടെ അഭിഭാഷകര്‍ രണ്ട് ചെക്കുകള്‍ സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിച്ചു. ഒന്ന് ജൂണിലും അടുത്തത് ജൂലൈയിലും. രണ്ടു ചെക്കുകളിലായി 2,000 കോടി രൂപ അടയ്ക്കാമെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇതോടെ ചെക്ക് മടങ്ങിയാല്‍ സുബ്രതോയെ കോടതി നേരിട്ട് തീഹാര്‍ ജയിലിലേക്ക് അയക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
നിക്ഷേപ തട്ടിപ്പ് കേസില്‍ 2014 ഫെബ്രുവരി 18നാണ് സുബ്രതോ അറസ്റ്റിലായത്. തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: