ന്യൂദല്‍ഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ചു പാക് പട്ടാളകോടതി വധശിക്ഷ വിധിച്ച കുല്ഭൂഷണ് ജാദവിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെയാണ് ജാദവിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ പ്രതികരണം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കുല്ഭൂഷണ് ജാദവിനെ കാണാനോ സന്ദര്‍ശിക്കാനോ കഴിയുന്നില്ല. ഒരു വര്‍ഷമായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള കുല്‍ഭൂഷണിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്ത്യക്ക് ഉത്കണ്ഠയുണ്ടെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു.
കഴിഞ്ഞ ദിവസം വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് കുല്‍ഭൂഷണിന്റെ അമ്മ പാക്കിസ്ഥാന് അപ്പീല്‍ കൈമാറിയിരുന്നു. പാക്കിസ്ഥാനിലേക്കു പോയി സ്വകാര്യഹര്‍ജി നല്‍കുന്നതിന് ജാദവിന്റെ മാതാപിതാക്കള്‍ വീസ അപേക്ഷയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: