ന്യൂദല്‍ഹി: ന്യൂനപക്ഷ മാനേജുമെന്റുകളുടെ കീഴിലുള്ള കോളേജുകളിലെ മെഡിക്കല്‍ പി.ജി പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്ശക ശരിവെച്ച കോടതി ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഹര്‍ജിതള്ളി.
ന്യൂനപക്ഷ മാനേജുമെന്റുകളുടെ കീഴിലെ മുഴുവന്‍ സീറ്റുകളിലെയും പ്രവേശനത്തിന് നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ലെന്ന് കോടതി വിധിച്ചു.
കൗണ്‍സിലിംഗില്‍ മാനേജ്മെന്റിന്റെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നടപ്പ് അധ്യയന വര്‍ഷത്തേക്ക് മാത്രമാണ് ഇന്നലെ പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ബാധകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: