കൊച്ചി: പെരുമ്പാവൂരില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. 2016 ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ (30) വട്ടോളിപ്പറമ്പില് കനാല്‍ പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടശേഷമാണ് പ്രതി ആസാം സ്വദേശി അമീര്‍ ഉള് ഇസ്ലാമിനെ പിടികൂടാനായത്. കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: