കാക്കനാട്: വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടിയതില്‍ തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. സിപിഐ-സിപിഎം നേതാക്കള്‍ തമ്മിലാണ് തര്‍ക്കം നടന്നത്. നഗരസഭ പ്രദേശത്ത് നിലവില്‍ കച്ചവടം നടത്തുന്നത് പരമാവധി 150 പേരാണെന്നിരിക്കെ കുടുംബശ്രി മുഖേന തയ്യാറക്കിയ പട്ടികയില്‍ 400 പേര് കടന്നുകൂടിയെന്നാണ് ഇടത് തൊഴിലാളി സംഘടനയായ എഐടിയുസി നേതാക്കളുടെ ആരോപണം.
2014ലെ വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൃക്കാക്കര നഗരസഭ പട്ടിക തയ്യാറാക്കിയത്. വഴിയോര കച്ചവടവുമായി ബന്ധമില്ലാത്തവരാണ് പട്ടികയില്‍ കടന്നു കൂടിയവരില്‍ ഭൂരിപക്ഷവും.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കൗണ്സിര്മാര് ഇഷ്ടക്കാരെ തിരുകിക്കയറ്റിയ പട്ടിക അംഗീകരിക്കില്ലെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി.
തര്‍ക്കം രൂക്ഷമായതോടെ നഗരകച്ചവട കമ്മിറ്റി (ടൗണ്‍ വെന്റിങ് കമ്മിറ്റി)യില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കിയെന്നും പട്ടിക അംഗീകരിക്കില്ലെന്നും സിപിഐ നേതാക്കള്‍ പഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ അധ്യക്ഷയായും സെക്രട്ടറി കണ്‍വീനറുമായി രുപീകരിച്ച നഗരകച്ചവട കമ്മിറ്റിയില്‍ വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ പട്ടിക അംഗീകരിക്കാനുള്ള സിപിഎം നീക്കമാണ് വിവാദമായിരിക്കുന്നത്.
സിപിഎം, ലീഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ രണ്ട് പേര് അംഗങ്ങളായ നഗരകച്ചവട കമ്മിറ്റിയില്‍ നിന്ന് എഐടിയുസി, സിപിഐ നേതാക്കളെ ഉള്‍പ്പെടെ പുറത്താക്കിയതാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: