ഷൊര്‍ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കരാര്‍ തൊഴിലാളിയ്ക്ക്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചുമടെടുക്കുന്ന ശ്രീജിത് രാജനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്‍പ്പനക്കാരനായ സെല്‍വനില്‍ നിന്നാണ് ശ്രീജിത് ലോട്ടറി എടുത്തത്. പി ജെ 401659 നമ്പറിലുള്ള വിവിധ സീരിസിലെ അഞ്ച് ലോട്ടറി ടിക്കറ്റുകള്‍ കൂടി ഇയാള്‍ എടുത്തിരുന്നു. അതിനാല്‍ സമാശ്വാസ സമ്മാനവും ശ്രീജിത്തിന് തന്നെ ലഭിയ്ക്കും.
ഒരു കോടി രൂപ ലഭിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലെ ചുമടെടുപ്പ് തുടരുമെന്ന് ശ്രീജിത്ത് പറയുന്നു. മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് ശ്രീജിത്തിന്റെ ഭാര്യ സൗമ്യ. രണ്ട് ആണ്‍കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: