പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലം കയ്യേറി നികുതി അടക്കുന്ന പളളിക്കമ്മറ്റിക്ക് ഒത്താശചെയ്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രി സ്ഥലം പള്ളികമ്മറ്റി കയ്യേറി എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെയാണ് കയ്യേറ്റത്തിന് നിയമ പരിരക്ഷ നല്കിയ ഇടതു-വലതു മുന്നണി നേതാക്കളെ പുറത്തകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. 2011 മുതലാണ് പാനൂര്‍ ജുമാഅത്ത് മഹല്‍ കമ്മറ്റി റീ സര്‍വ്വേ 13/5 ല്‍ ഉള്‍പ്പെട്ട 6 സെന്റ് സ്ഥലത്തിന് നികുതി അടച്ചുവരുന്നത്.
1957ല്‍ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി യൂണൈറ്റഡ് ബാസല്‍ മിഷന് ചര്‍ച്ചിന് കൈമാറിയ സ്ഥലമാണിത്. ബാസല്‍ മിഷന് ചര്‍ച്ച് 1960 ല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ആരംഭിക്കാനായി വിട്ടുകൊടുത്ത സ്ഥലത്താണ് കയ്യേറ്റം നടന്നിട്ടുള്ളത്. പാനൂര്‍ രജിസ്ട്രാര്‍ ഓഫീസിലെ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് ഇന്നും ബാസല്‍ മിഷന്റെ പേരിലാണെന്ന് രേഖകള്‍ പറയുന്നു. ഇത് മറികടന്ന് 2011 ല്‍ കയ്യേറിയ സ്ഥലത്ത് നികുതി അടക്കാന്‍ പള്ളി കമ്മറ്റിയെ സഹായിച്ചതിനു പിന്നില്‍ മുസ്ലീം ലീഗ് നേതൃത്വമാണെന്ന് വ്യക്തമാണ്. എല്‍ഡിഎഫ് ഭരണ കാലത്താണ് ഇത് നടന്നത്. റവന്യൂ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി നടത്തിയ കയ്യേറ്റത്തിനു പിന്നില്‍ ലക്ഷങ്ങല്‍ മറിഞ്ഞിട്ടുമുണ്ടാകാം. കോടികള്‍ വിലവരുന്ന സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. ദന്താശുപത്രിക്കായി വാടകയ്ക്കു നല്കിയ സ്ഥലവും, നജാത്തുല്‍ ഇസ്ലാം നേഴ്സറി സ്ക്കൂള് കെട്ടിടത്തിന്റ ഒരു ഭാഗവുമാണ് കയ്യേറിയ സ്ഥലത്ത് ഉള്ളത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റി അന്വേഷിച്ച് കയ്യേറ്റം നടന്നെന്ന് വ്യക്തമാക്കിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതികരിച്ചിട്ടില്ല. ബിജെപി നേതൃത്വം കയ്യേറ്റത്തിനെതിരെ സമരം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം പുറത്തു വന്നിട്ടും പ്രതികരണം ഒരു കോണില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ ഭൂമികയ്യേറിയ പള്ളി കമ്മറ്റിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നതോടൊപ്പം കയ്യേറ്റത്തിന് കൂട്ടുനിന്ന രാഷ്ട്രീയ മേലാളന്മാരെയും ജനസമക്ഷത്തിലെത്തിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: