തിരുവനന്തപുരം: സിപിഐ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. അധികാരമേറ്റെടുത്തത് മുതല്‍ മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ഈ ഏകാധിപത്യ പെരുമാറ്റം തിരുത്താന്‍ സിപിഎം ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സിപിഐ. ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് സിപിഐ അല്ലെന്നും അഭിപ്രായം ഉയര്‍ന്നു. ബംഗാളിലെ സിംഗൂരില്‍ ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് സിപിഐയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: