ന്യൂദല്‍ഹി: സൗമ്യക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ആറംഗ ബഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. ആറ് പേരും ഒറ്റക്കെട്ടായാണ് ഹര്‍ജി തള്ളാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ അവസാനശ്രമമെന്ന നിലയിലാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് തിരുത്തല്‍ ഹര്‍ജി തയാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചിരുന്നു.
സൗമ്യയെ ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് നേരിട്ട് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത്. നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: