ന്യൂദല്‍ഹി: കാണാതായവരെ എത്രയും വേഗം കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ഇതിനായി കാണാതായവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണമെന്നും ഇതിന് കാലതാമസം വരുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ വിപിന്‍ സംഗി, ദീപ ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ബധിരയും മൂകയുമായ യുവതിയെ കണ്ടെത്താന്‍ പൊലീസ് പരാജയപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. സാധ്യമായ എല്ലാ സാങ്കേതിക വിദ്യയും കേസുകള്‍ക്കായി ഉപയോഗിക്കണം. ഇതെല്ലാം ഇപ്പോള്‍ ലഭ്യമാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുക വഴി പലവഴികളും തുറന്നുകിട്ടാമെന്നും കോടതി അറിയിച്ചു.
യുവതി കാണാതായ കേസില്‍ ദല്‍ഹി മെട്രോയും സിഐഎസ്എഫും വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ടോക്കണ്‍ ഇല്ലാതെ എങ്ങനെ സ്റ്റേഷനില്‍ പ്രവേശിച്ചെന്നും യാത്രസാധ്യമായെന്നും കോടതി ചോദിച്ചു. മെട്രോയിലെ സിസി ടി വി ദൃശ്യങ്ങളില്‍ യുവതി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: