തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ ശേഷം മരിച്ച സൗമ്യയുടെ ഘാതകന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജിയും തള്ളിയ സാഹചര്യത്തില്‍ നിറകണ്ണുകളോടെയാണ് അമ്മ സുമതി പ്രതികരിച്ചത്.
കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും സുമതി പറഞ്ഞു. എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദച്ചാമി മരിച്ച് കണ്ടാല്‍ മതി, എല്ലാവരും എനിക്കൊപ്പം നിന്നു, ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല, നീതി കിട്ടാന്‍ ഇനിയും ഏതറ്റം വരെ പോകുമെന്നും അമ്മ സുമതി അറിയിച്ചു.
ഇതുവരെ എല്ലാ കാര്യത്തിനും സര്‍ക്കാര്‍ തന്നോടൊപ്പം നിന്നു. ഇനിയും എല്ലാ സഹായത്തിനും തന്നോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ സുമതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: