ആലപ്പുഴ: ജലസ്വരാജ് പദ്ധതിയില്‍ സംസ്ഥാനത്ത് 20ലക്ഷം വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുമെന്ന് ജലസ്വരാജ് സംസ്ഥാന ചുമതലക്കാരനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എന്‍. രാധാകൃഷ്ണന്. കേരളത്തിന്റെ പരിസ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് ജലസ്വരാജ്.
ജില്ലയിലെ 72 ഗ്രാമപഞ്ചായത്തിലും മൂന്നു നേഴ്സറികള്‍ വീതവും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ അഞ്ച് വീതവും സജ്ജീകരിച്ച് രണ്ടുലക്ഷം തൈകല്‍ നട്ടുവളര്‍ത്തും. നാരകം, ചാമ്പ, നെല്ലി, പേര, സപ്പോട്ട, തുടങ്ങി പത്തിലധികം ഇനങ്ങളില്‍പ്പെട്ട ഫലവൃക്ഷങ്ങളാണ് നേഴ്സറികളില്‍ സജ്ജീകരിക്കുന്നത്.
വളര്‍ത്തിയ തൈകള്‍ ജൂണ്‍ അഞ്ചുമുതല്‍ 15 വരെ വീടുകളില്‍ വിതരണം ചെയ്യും. കൂടാതെ പൊതുസ്ഥലങ്ങളില്‍ നട്ടു വളര്‍ത്തും. കുടിവെള്ളത്തിന് കുട്ടിവനം, നക്ഷത്രവനം, പൂങ്കാവനം എന്നീ പദ്ധതികള്‍ ജലസ്വരാജിന്റെ ഭാഗമായി നടപ്പാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ഒരുലക്ഷം ജലമിത്രങ്ങളെ നിയോഗിക്കും. ജലസ്വരാജിന്റെ ഭാഗമായി ഒരുലക്ഷം മഴക്കുഴികള്‍ നിര്‍മ്മിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനിച്ചു. തൈകളുടെ വിതരണം എ.എന്‍. രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ജഗന്നാഥന് ക്ലാസ് നയിച്ചു. ജലസ്വരാജ് ജില്ലാ കണ്‍വീനര്‍ എം.വി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ഡി. പ്രദീപ്, സജീവ്്ലാല്‍, എല്‍.പി. ജയചന്ദ്രന്, എം.വി. രാമചന്ദ്രന്, ശാന്തകുമാരി, പ്രമോദ് കാരക്കാട്, രണ്‍ജിത് ശ്രീനിവാസന്, വി. രാജേന്ദ്രന്, വിനോദ്, ജി. വിനോദ്കുമാര്‍, അനില്‍കുമാര്‍, ആര്. കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: