അമ്പലപ്പുഴ: കൂലിനല്‍കാതെ കബളിപ്പിച്ചതില്‍ പ്രതിഷേധിച്ച് മിനിമം വേജസ് ബോര്‍ഡ് അംഗത്തിന്റെ വീട്ടിലേക്ക് ബിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പുറക്കാട് പഞ്ചായത്ത് കരൂര്‍ ഷൗക്കത്തലിയുടെ വീട്ടിലേയ്ക്കാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള തോട്ടപ്പള്ളി കൈരളി സീഫുഡ് കമ്പനിയില്‍ നാലു തൊഴിലാളികളെ ഒന്‍പത് മാസം കൂലി നല്‍കാതെ പണിയെടുപ്പിച്ചു. കൂലി ചോദിച്ചപ്പോള്‍ കമ്പനി പൂട്ടുകയും ചെയ്തു. ഇതോടെ യാണ് ബിഎംഎസ് പ്രശ്നത്തില്‍ ഇടപെട്ടത്.
ചര്‍ച്ചയില്‍ കഴിഞ്ഞ മാര്‍ച്ച് മുപ്പതിനുമുന്പ് തൊഴിലാളികള്‍ക്ക് നല്കുവാനുള്ള മുഴുവന്‍ കൂലിയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വാക്കുപാലിച്ചില്ല. സംസ്ഥാന് മിനിമം വേജസ് ബോര്‍ഡ് അംഗം എന്ന സ്ഥാനത്തിരുന്നാണ് ഇത്തരത്തില്‍ തൊഴിലാളികളെവഞ്ചിച്ചതെന്നും സമരം ചെയ്തിട്ടും കൂലി നല്‍കിയില്ല എങ്കില്‍ ശക്തമായ പ്രതിരോധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ധര്‍ണ്ണ ഉത്ഘാടനം ചെയ്ത ജില്ലാ ഉപാദ്ധൃക്ഷന് എ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
അമ്പലപ്പുഴ മേഖലാ പ്രസിഡന്റ് എസ്. രാജേന്ദ്രന്, സെക്രട്ടറി പി. യശോധരന്, മോനിച്ചന് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: