ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ അപഹസിക്കുന്ന തരത്തില്‍ സൈനികന്റെ പോസ്റ്റ്. പങ്കജ് മിശ്രയെന്ന സിആര്‍പിഎഫ് ജവാന്റെ പേരിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് പരക്കുന്നത്.
സിആര്‍പിഎഫ് ജവാന്മാരാണ് അമിത് ഷായ്ക്കും മറ്റും സുരക്ഷ നല്‍കുന്നത്, ഞങ്ങള്‍ മോദിജിക്കാണ് വോട്ട് ചെയ്തത്, ബിജെപിക്കല്ല, രാജ്നാഥിനെപ്പോലുള്ളവര് പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്, കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കണം. സിആര്‍പിഎഫ് ജവാന്മാരുടെ വേദന മാധ്യമങ്ങള്‍ അറിയണം. അവരുടെ ബുദ്ധിമുട്ടുകള്‍ അവരോട് ചോദിക്കണം. സൈന്യത്തിന്റെ അച്ചടക്കം ലംഘിച്ചുള്ള പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ സിആര്‍പിഎഫ് 221ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പങ്കജ് കുമാര്‍ മിശ്ര ഒരു വീഡിയോയില്‍ പറഞ്ഞതായി കാണുന്ന കാര്യങ്ങള്‍ വ്യാജമാണ്. അടിസ്ഥാനരഹിതമാണ്. സത്യത്തില്‍ നിന്ന് അകലെയാണ്. സിആര്‍പിഎഫ് അറിയിച്ചു. വീഡിയോ കടുത്ത അച്ചടക്കലംഘനമാണ്. അച്ചടക്കമുള്ള സൈന്യത്തിന്റെ ഭാഗമായ ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ല.
സൈനികരുടെ സുരക്ഷ, ക്ഷേമം, ധൈര്യം എന്നിവയെപ്പറ്റി സര്‍ക്കാരും സൈന്യവും ബോധവാന്മാരാണ്. ഇത്തരം പ്രസ്താവനകള്‍ സൈന്യത്തിന്റെ ഉന്നത നിലവാരത്തിന് ചേരുന്നതല്ല. ഇങ്ങനെ പെരുമാറിയ സൈനികന് എതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടാകും.
2013ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്നയാളാണ് പങ്കജ് മിശ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: