ന്യൂദല്‍ഹി: താലിബാന്, ഹഖാനി ശൃംഖല എന്നിവയടക്കമുള്ള ഭീകരസംഘടനകള്‍ക്കുള്ള പിന്തുണ പാക്കിസ്ഥാന് പിന്‍വലിക്കണമെന്ന് പ്രമുഖ ബുദ്ധിജീവികളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ്. ഇതിന് അവരില്‍ സമ്മര്‍ദ്ദം ചെലുത്തണം. അതിന് പറ്റിയ രാജ്യം അമേരിക്കയാണ്.
താലിബാനും അഫ്ഗാന് ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ പാക്കിസ്ഥാന് തയ്യാറാവുന്നില്ല. മാത്രമല്ല അഫ്ഗാനിസഥാനിലെ ഭീകര സംഘടനകളെ അവര്‍ ഇപ്പോഴും തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരത ഉപേക്ഷിക്കാന്‍ അമേരിക്ക പാക്കിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തണം. അതിനു വേണ്ടി അമേരിക്ക പാക്കസ്ഥാന് നല്കുന്ന ധനസഹായം വെട്ടിക്കുറയ്ക്കണം. സംഘടന നിര്‍ദ്ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: