മുംബൈ: മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രസാദ് ശ്രീകാന്ത് പുരോഹിത് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്കി. മുംബൈ ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതിനെതുടര്ന്നാണിത്.
ജാമ്യാപേക്ഷയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന പുരോഹിതിന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹര്‍ തലവനായ ബഞ്ച് തളളി. മറ്റൊരു പ്രതിയായ സാധ്വി പ്രജ്ഞാ സിങ്ങ് താക്കൂറിന് ഏപ്രില്‍ 25ന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം കൂട്ടുപ്രതിയായ പുരോഹിതിന്റെ ജാമ്യാപേക്ഷ തളളി. 2008 സെപ്റ്റംബര്‍ 28നാണ് മലേഗാവ് സ്ഫോടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: