ന്യൂദല്‍ഹി: ജമ്മുകശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഒരു വിഘടനവാദിയുമായും ചര്‍ച്ച നടത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. കശ്മീര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഹുരിയത്ത് നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജനങ്ങളുടെ പേരില്‍ ചര്‍ച്ച നടത്താന്‍ നിയമപരമായി ചുമതലപ്പെട്ടവരുമായി മാത്രമേ ചര്‍ച്ച നടത്തൂ. കേന്ദ്രം പറഞ്ഞു. തുടര്‍ന്ന് കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ നിയമപരമായി അധികാരമുള്ളവരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാരായ ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷനോട് നിര്‍ദ്ദേശിച്ചു. അതിനു ശേഷം ചര്‍ച്ചക്കുള്ള നടപടി എടുക്കാം. കോടതി പറഞ്ഞു.
കല്ലേറ് ഉണ്ടാവില്ലെന്ന് സൈന്യത്തിനു ഉറപ്പു നല്കിയാല് സൈന്യം ഇനി മേല്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കാം. സുപ്രീം കോടതി പറഞ്ഞു. ആദ്യം കശ്മീരിലുളള്ളവര് സുരക്ഷാ സേനക്കെതിരായ കല്ലേറ് നിര്‍ത്തട്ടെ, കോളേജുകളിലേക്കും സ്കൂളുകളിലേക്കും മടങ്ങട്ടെ, പിന്നെ ചര്‍ച്ചയ്ക്ക് ഞങ്ങള്‍ വഴി തുറക്കാം. ജഡ്ജിമാര്‍ പറഞ്ഞു. വിദ്യാഭ്യാസമെന്നാല്‍ ശാക്തീകരണമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവര്‍ക്ക് തൊഴിലില്ലായ്മയില്‍ നിന്ന് മോചനം ലഭിക്കൂ. തെരുവില്‍ രോഷം പ്രകടിപ്പിക്കുന്നതില്‍ നിന്ന് മുക്തി ലഭിക്കൂ. ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ ചൂണ്ടിക്കാട്ടി.
കല്ലും പെല്ലറ്റ് തോക്കും ഇല്ലെങ്കിലേ ചര്‍ച്ച നടക്കൂ. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ പറഞ്ഞു. അക്രമം അഴിച്ചുവിടില്ലെന്ന് അക്രമകാരികള്‍ എഴുതി നല്കിയാല് സമാധാനത്തിനുള്ള ആദ്യ ചുവടുവയ്പ്പാകും. പിന്നെ സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രളോടു പറയാം. കോടതി പറഞ്ഞു. പറഞ്ഞ നടപടികള്‍ കൈക്കൊണ്ടാല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മെയ് 9ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: