ന്യൂദല്‍ഹി: നിക്ഷേപ തട്ടിപ്പു കേസില്‍ സഹാറ മേധാവി സുബ്രതോ റോയി ജൂണ്‍ 15 തീയതി വച്ച് 2000 കോടി രൂപയുടെ രണ്ട് ചെക്കുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 1500 കോടി, 552 കോടി എന്നിങ്ങനെയാണ് ചെക്കുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ചെക്കുകള്‍ മടങ്ങിയാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി. ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് 1500 കോടി രൂപ സെബി-സഹാറ അക്കൗണ്ട് വഴി ജൂണ്‍ 15നോ മുമ്പോ ലഭ്യമാക്കുവാന്‍ അനുവദിച്ചിരിക്കുന്നത്. പണം കൃത്യമായി അടക്കുമെന്ന് സുബ്രതോ വ്യക്തിപരമായി നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്കമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: