തൊടുപുഴ: ഇടുക്കി വന്യജീവി സങ്കേതത്തില്‍ മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.
പെരുവന്താനം സ്വദേശികളായ ധനേഷ്, റോയി, വിഷ്ണു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തൊടുപുഴ ഡിവിഷന് കീഴില്‍ വരുന്ന കുളമാവ് പാറമട ഭാഗത്ത് മാലിന്യം തള്ളിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ മാലിന്യം തള്ളുന്നതിനിടെ കുളമാവ് പോലീസ് വാഹനവുമായി മൂവരേയും പിടികൂടുകയായിരുന്നു. തൊടുപുഴ ഫോറസ്റ്റ് റേഞ്ചര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ കുളമാവിലെത്തിച്ച് ഇന്നലെ തെളിവെടുത്തത്.
സംഭവത്തില്‍ വനത്തിനുള്ളില്‍ അനധികൃതമായി പ്രവേശിച്ചതിനും വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തിയതിനുമായി രണ്ട് വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: