കൊച്ചി: ഒരുതുള്ളിവെള്ളം വരണ്ട തൊണ്ടയുമായി നില്ക്കുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്ക് മുറിച്ചുകൊടുക്കുന്ന അമ്മ. കൂറ്റന്‍ സിഗററ്റുകള്ക്കിടയില് ഞെരുങ്ങി നിഴല്പ്പടമായിപ്പോയ ജീവിതം… കാര്‍ട്ടൂണ്‍ രസിപ്പിക്കാനുള്ളതാണെന്ന ധാരണ അവസാനത്തെയാളിലുംനിന്ന് ഇല്ലാതാക്കുകയാണ് ഈ അസാധാരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍. ഇത്തരത്തിലൊരു കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംസ്ഥാനത്താദ്യമാണ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ഇന്നലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ചൈന, റുമാനിയ, ഇറാന്, ഉക്രെയിന്, ഈജിപ്ത്,ഫ്രാന്‍സ്, ബ്രസീല്‍ എന്നിങ്ങനെ 30 രാജ്യങ്ങളില്‍ നിന്നുള്ള 83 കാര്‍ട്ടൂണിസ്റ്റുകളുടെ 100 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍.
കൊച്ചിയില്‍ മെയ് 4 മുതല്‍ 8 വരെ നടക്കുന്ന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേളയായ ‘കാരിട്ടൂണ്‍ 2017 ന്റെ’ ഭാഗമായാണ് പ്രദര്‍ശനം. ലളിതകലാ അക്കാദമി ചെയര്മാന് സത്യപാല്‍, കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്മാന് കെ. ഉണ്ണികൃഷ്ണന്, കാരിട്ടൂണ്‍ ഡയറക്ടര്‍ അനൂപ് രാധാകൃഷ്ണന്, അക്കാദമി ജോ. സെക്രട്ടറി മനോജ് മത്തലശ്ശരില് എന്നിവര്‍ പങ്കെടുത്തു.
ആഗോള താപനവും ഭീകരവാദവും ഐഎസ് ഭീഷണിയും ലോകത്തെ ജലക്ഷാമവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വ്യത്യസ്ത വീക്ഷണങ്ങളില്‍ വരകളിലുണ്ട്. നര്‍മ്മം മാത്രമുള്ള കാര്‍ട്ടൂണുകളുമുണ്ട്. ഡൊണാള്‍ഡ് ട്രപും വ്ളാദിമിര്‍ പുട്ടിനും അടക്കമുള്ള ലോകനേതാക്കളും ചിത്രങ്ങളില്‍ വരുന്നു. വനിതാ കാര്‍ട്ടൂണിസ്റ്റുകളും ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: