വ
കുറ്റിയാടി: വനത്തിനുള്ളില്‍ കുടിവെള്ളം കിട്ടാതായതോടെ കാട്ടുമൃഗങ്ങള്‍ കുടിവെള്ളവും ഭക്ഷണവും തേടി നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടുചോലകളും കാട്ടരുവികളും വറ്റിവരണ്ടതോടെയാണ് ജനവാസകേന്ദ്രങ്ങളിലേക്ക് ഭക്ഷണവും കുടിവെള്ളവും തേടി വന്യമൃഗങ്ങള്‍ ഇറങ്ങിതുടങ്ങിയത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ സുലഭമായി ലഭിക്കുന്ന ചക്കയും മാങ്ങയും വാഴക്കുലകളും തേടി കാട്ടാനയുള്‍പ്പെടെ നാട്ടില്‍ ഇറങ്ങുന്നത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞദിവസം നരിപ്പറ്റപഞ്ചായത്തിലെ ഉറിതൂക്കിമലയില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.
നരിപ്പറ്റ, കാവിലുംപാറ, കായക്കൊടി മരുതോങ്കര പഞ്ചായത്തുകളുടെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങള്‍ വനതോതില്‍ നാശം വിതക്കുന്നത് കാട്ടുപന്നി കാട്ടുകുരങ്ങ്, മുള്ളന്‍പന്നി, തുടങ്ങിയവയും ജനവാസ കേന്ദ്രങ്ങളില്‍ വന്‍ നാശമുണ്ടാക്കുന്നുണ്ട്.
അതേസമയം വനാതിര്‍ത്തിയോട് ചേര്‍ന്ന മലയോര മേഖലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് മലയോരപ്രദേശത്തെ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മലയോര മേഖലയിലെ അനധികൃത ഖനനങ്ങളും കുന്നിടിക്കലുമാണ് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: