കൊച്ചി: ഭാരതത്തിലെ കത്തോലിക്കസഭ പുനര്മതനവീകരണ പ്രസ്ഥാനങ്ങളുടെ ആധിക്യം മൂലം വിഷമാവസ്ഥയിലെത്തി നില്ക്കുന്നതായി സഭാ പ്രസിദ്ധീകരണമായ സത്യദീപം. സഭക്കുള്ളില്‍ പുതിയ സഭകളും, പുതിയ ആരാധനാക്രമങ്ങളും, ശൈലികളും വ്യാപകമാകുകയാണ്. ധ്യാനഗുരുക്കന്മാരുടെ ആവിര്‍ഭാവവും, വ്യാജ പ്രവാചകന്മാരും, തിരുശേഷിപ്പുകളുടെ എഴുന്നെള്ളിപ്പും, വിശുദ്ധന്മാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, കൂടുതല്‍ വിശുദ്ധന്മാരെ സൃഷ്ടിക്കാനുള്ള തത്രപ്പാടും സഭയില്‍ നിന്ന് അല്മായന്മാരെ അകറ്റുകയാണ്.
ഏറ്റവും അവസാനമായി സഭ അവതരിപ്പിച്ച തിരുശേഷിപ്പ് എഴുന്നള്ളിക്കല്‍ വെറും തട്ടിപ്പാണെന്നും വിശ്വാസികള്‍ വിധിയെഴുതിയതോടെ സഭ നിലനില്‍പ്പിനായി പുതിയ മാര്‍ഗ്ഗം തിരയുകയാണെന്നും ജോര്‍ജ് നെല്ലിശേരി എഴുതിയ ലേഖനത്തില്‍ പറയുന്നു.
നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഇറ്റലിയില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് അന്തോണീസ്. അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ എവിടെ നിന്നാണ് ഇപ്പോള്‍ കിട്ടുന്നതെന്ന് അറിഞ്ഞുകൂടാ. ഈ തിരുശേഷിപ്പുകള്‍ ആര്‍പ്പ് മേളങ്ങളോടെ വീടുകളിലേക്ക് കെട്ടി എഴുന്നള്ളിക്കുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം തിരുശേഷിപ്പുകള്‍ ഇങ്ങനെ എഴുന്നള്ളിക്കേണ്ടതുണ്ടോ?.
ഉച്ചഭാഷിണിയുടെ ശബ്ദത്തിനനുസരണമായി വിശ്വാസികളില്‍ ആത്മീയ പ്രസരണം സാധിക്കുമെന്ന ചിന്തയുടെ സ്ഥാനവും സഭക്ക് പുറത്താണെന്ന് സത്യദീപം പറയുന്നു രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് സഭ പ്രചരണകാര്യത്തില് സ്വീകരിക്കുന്നത്. നൊവേനകളും, ഊട്ട് നേര്‍ച്ചകളും വിശ്വാസികള്‍ക്ക് അരോചകമായി മാറിയിരിക്കുകയാണ്. ഇതോടെ വിശ്വാസികള്‍ വിശ്വാസത്തോട് മടുപ്പ് പ്രകടിപ്പിച്ച് കാതലായ വിശ്വാസത്തില്‍ നിന്ന് അകന്ന് പോവുകയാണെന്നും സത്യ ദീപം ഓര്‍മ്മിപ്പിക്കുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഒരു വിശുദ്ധയുടെ ഇറ്റലിയിലെ മിലാനിലെ വീടന്വേഷിച്ചെത്തിയ മലയാളിയായ പുരോഹിതന് പ്രദേശമാകെ തിരക്കിയിട്ടും ഇത്തരമൊരാളെ കണ്ടെത്താനാകാതെ കുഴങ്ങി. ഒടുവില്‍ ആ പേരുള്ള കുടുംബത്തിലെത്തിയിട്ടും വീട്ടുകാര്‍ക്ക് വിശുദ്ധയെപ്പറ്റി അറിവില്ല. അവിടെ തിരുശേഷിപ്പുമില്ല.പക്ഷേ കേരളത്തിലെ പുരോഹിതന് തിരുശേഷിപ്പ് സംഘടിപ്പിച്ച് നാട്ടിലെത്തിച്ച് ഭക്തി വളര്‍ത്തുന്നു.
ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരം നേടിയ കന്യാസ്തീയുടെ അവതരണം സഭാ വിശ്വാസ സംഹിതയെ തകര്‍ക്കുന്നതാണ്. ദൈവത്തില്‍ നിന്ന് നേരിട്ട് അരൂപിയാല്‍ നിറഞ്ഞ കന്യാസ്ത്രി വേഷത്തിലുള്ള സ്ത്രീ പറയുന്നത് ഇന്നേവരെ മരിച്ചവരാരും സ്വര്ഗ്ഗത്തിലെത്തിയില്ലെന്നാണ്. അവര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. മറിയം ആത്മീയശരീരത്തോടെ സ്വര്‍ഗ്ഗത്തില്‍ പോയെന്ന് പറയുന്നത് തെറ്റാണെന്നും ഇവര്‍ സമര്‍ത്ഥിക്കുന്നു. ഇത് പറയാനുള്ള അവകാശം അവര്‍ക്ക് ദൈവം കൊടുത്തുവത്രെ?
ഇത്തരത്തില്‍ ആത്മീയ രംഗത്തുള്ള വലിയ ഉദാരവല്‍ക്കരണം ബന്ധപ്പെട്ടവര്‍ ഗൗരവമായെടുക്കുന്നില്ലെന്നും, നിശബ്ദ പ്രാര്‍ത്ഥനയെപ്പറ്റി കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും സത്യദീപം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: