കോഴിക്കോട്: നാണയങ്ങള്‍ക്ക് പറയാനുള്ളത് ഒരു കാലഘട്ടത്തിന്റെ കഥ. കണ്ടം കുളം ജൂബിലി ഹാളില്‍ കാലിക്കറ്റ് ന്യൂമിസ് മാറ്റിക് സൊ സൈറ്റിയാണ് നാണയ, കറന്‍സി, മെഡ ല്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. നമ്മുടെ മഹത്തായ പാരമ്പര്യത്തി ന്റെയും ചരിത്രത്തിന്റെയും ഭാഗമായ നാണയ പ്രദര്ര ശനം ചരിത്രാന്വേഷികള്‍ ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ വിജ്ഞാനപ്രദവും കൗതുകരവുമാണ്.
35 വര്‍ഷത്തെ ശേഖര വുമായി പുതിയാപ്പയിലെ ടി. വിനായകനും 25 വ്യത്യ സ്ത ഒന്നുകളുടെ ശേഖര വുമായി എം.ഡി. വില്ല്യം സും സ്പോര്‍ട്സ് നാണയ ങ്ങളും 1964 മുതല്‍ 2016 വരെയുള്ള സ്മരണികാ നാണയങ്ങളുമായി എം. പ്രകാശും പ്രദര്‍ശനത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. പുരാതന ഭാരത ത്തിലെ കോസല, മഗധ, മൗര്യ, ഗുപ്ത സാമ്രാജ്യ ങ്ങളില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, ഗ്രീക്ക്, റോമ ന് നാണയങ്ങള്‍, ബൈബി ളില്‍ പരാമര്‍ശിക്കപ്പെട്ട നാണയങ്ങള്‍, ഇന്ത്യ ഭരിച്ചി രുന്ന ചക്രവര്ത്തിമാരു ടെയും വിവിധ നാട്ടുരാജാ ക്കന്മാരുടെയും അത്യപൂര് വ്വമായ സ്വര്‍ണം, വെള്ളി നാണയങ്ങള്‍, കോഴിക്കോട് സാമൂതിരി, തിരുവിതാംകൂര്‍, അറക്കല്‍ രാജവംശങ്ങ ളുടെയും ടിപ്പുസുല്ത്താ ന്റെയും അപൂര്‍വ്വ നാണയ ങ്ങളുടെ വന്‍ശേഖരം, ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിവര്‍ ഇറക്കിയ നാണയങ്ങളും കറന്‍സികളും, ഇന്ത്യാ ഗവണ്മെന്റ് ഇന്നേവരെ ഇറക്കിയ അണ്സര്ക്കു ലേറ്റഡ് സ്മരണികാ നാണ യങ്ങള്‍, കറന്‍സികള്‍, 250 ല്‍ പരം വിദേശ രാജ്യങ്ങളു ടെ നാണയങ്ങള്‍, ഫാന്‍സി നമ്പര്‍ കറന്‍സികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലെ ആകര്‍ഷണങ്ങളാണ്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്ര റാവു ചടങ്ങില്‍ അദ്ധ്യക്ഷഹ വഹിച്ചു. പ്രദര്ശനത്തോട നുബന്ധിച്ച് ഇറക്കിയ സ്മ രണിക ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന് ആര്ക്കിയോളജസ്റ്റ് കെ.കെ. മുഹമ്മദിന് നല്കി പ്രകാശ നം ചെയ്തു. ബി. ഗിരിരാജ ന്, എം. വസിഷ്ഠ്, കെ. ഉത്തമന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകിട്ട് 7വരെയാണ് പ്രദര്‍ശനം. 30ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: