കോഴിക്കോട്: കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യത ശക്തമായിട്ടും സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗതയില്‍ കടുത്ത ആശങ്ക. മലപ്പുറം കരുളായി വനം മേഖലയില്‍ കഴിഞ്ഞ നവംബറില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യാക്രമണ സാധ്യത ശക്തമായത്.
ഇത് സംബന്ധിച്ച് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും സര്‍വീസ് സംഘടനയും സര്‍ക്കാരിന് കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രേഖാമൂലം നല്കിയ ഈ റിപ്പോര്‍ട്ടില്‍ പ്രത്യാക്രമണ സാധ്യത, രീതി, നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍, സേനയുടെ ഇപ്പോഴത്തെ ശേഷി എന്നിവയെല്ലാം വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ട് തലത്തില്‍ സമഗ്ര ചര്‍ച്ച വേണം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയാണ് ആദ്യത്തേത്.
തുടര്‍ന്ന് വനം, റവന്യൂ, പോലീസ് വകുപ്പുകളുടെ സംയുക്ത യോഗം ചേരണം. മാവോയിസ്റ്റ് ഭീഷണി നേരിടാനും വനം പരിപാലക സേനയെ ശക്തിപ്പെടുത്താനുമുള്ള സത്വര നടപടിക്ക് ഇതുവഴി സാധിക്കും. കാട്ടുതീ, വന്യമൃഗ ഭീഷണി, ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിതാപകരമായ സാഹചര്യം, ആയുധങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നാല് മാസങ്ങള്‍ക്ക് മുമ്പ് ഈ റിപ്പോര്‍ട്ട് നല്കുകയുണ്ടായി. എന്നാല്‍ ഇതുവരെയായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ മന്ത്രിതല ചര്‍ച്ചയോ മറുപടിയോ ഉണ്ടായിട്ടില്ല.
കരുളായി, പടുക്കയില് മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് തിരിച്ചടിക്കാന്‍ നിലമ്പൂര്‍, അട്ടപ്പാടി വനം മേഖലയില്‍ മാവോവാദികളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും സൂചനയുണ്ട്. രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടരുമ്പോഴും കേരളത്തില്‍ സാധ്യത ശക്തമായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത അപായകരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: