കോട്ടയം: കോട്ടയം-എറണാകുളം പാതയില്‍ ചങ്ങനാശേരി മുതല്‍ ചിങ്ങവനം വരെയുള്ള ഭാഗം ഇരട്ടവരിയാക്കാന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. കളക്ടറേറ്റില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.
പത്തോളം ഭൂവുടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതില്‍ അഞ്ചുപേര്‍ വിട്ട് നല്കാന് സന്നദ്ധത അറിയിച്ചു. അവശേഷിച്ച അഞ്ച് പേരുമായിട്ടാണ് തര്‍ക്കം. പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ യോഗം തീരുമാനിച്ചു.
2017 ഡിസംബറില്‍ ചിങ്ങവനം വരെയുള്ള ഭാഗത്തിന്റെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലം വിട്ട് കൊടുത്ത ഉടമകള്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാനും നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇരട്ടിപ്പക്കലിന്റെ ഭാഗമായി കുറിച്ചി പഞ്ചായത്തില്‍ 4 മേല്‍പ്പാലങ്ങള്‍ വരുന്നുണ്ട്.
ആദ്യത്തെ രണ്ട് മേല്‍പ്പാലം പൊളിച്ച് പണിതതിന് ശേഷം അടുത്ത രണ്ടെണ്ണം പണിതാല്‍ മതിയെന്ന് തീരുമാനി്ച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കോടി രബൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിക്കാന്‍ തയ്യാറായാല്‍ പെരുന്തുരുത്തി -നാലുകോടി റോഡില്‍ ഏഴ-ാം നമ്പര്‍ ലെവല്‍ ക്രോസിന് പകരം മേല്‍പ്പാലം പണിയാന്‍ റെയില്‍വേ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: