കൊടുങ്ങൂര്‍: അടിയന്തരാവസ്ഥതടവുകാരെ രണ്ടാം സ്വാതന്ത്രസമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന സമിതയംഗം ബി.രാധാകൃഷ്ണമേനോന് അവശ്യപ്പെട്ടു. കൊടുങ്ങൂര്‍ മാരാര്‍ജി ഭവനില്‍ നടന്ന അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്റ്റിംസ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമര്‍ദ്ദനത്തിനിരയായ മുഴുവന്‍ തടവുകാര്‍ക്കും വൈദ്യസഹായവും പെന്‍ഷനും അനുവദിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.മോഹനന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം ഏപ്രില്‍ 2ന് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് വി.എസ് കനകരാജന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.പി. ശശിധരന്, മാങ്കുടി ഉണ്ണി എന്നിവര്‍ സംസാരിച്ചു. 1975ല്‍ രാജ്യത്തെ പൗരാവകാശവും അര്ദ്ധസ്വാതന്ത്രവും നീതിനിഷേധവും നടത്തിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവരില്‍ പലര്‍ക്കും ക്രൂരമര്‍ദ്ദനമേറ്റിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവരില്‍ പലരും ശാരീരിക അസ്വസ്ഥതകളനുഭവിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: