രാമപുരം: കോട്ടയത്തു നിന്നും ഉഴവൂര്‍, കൂടപ്പുലം, വഴി രാമപുരത്തേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്നകെഎസ്ആര്ടിസി ബസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം ശക്തം. സര്‍വ്വീസ് പു:നസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.
ഉദ്യോഗസ്ഥര്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ആശ്രയിച്ചിരുന്ന, 35 വര്‍ഷക്കാലമായി സര്‍വ്വീസ് നടത്തിയിരുന്ന ബസ്സാണ് യാതൊരു കാരണവും കൂടാതെ നിര്‍ത്തലാക്കിയത്. ജീവനക്കാരുടെ കുറവാണ് ബസ് നിര്‍ത്താന്‍ കാരണമെന്ന് കോട്ടയം ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വകാര്യ ബസ്സുകള്‍ വളരെ കുറവുള്ള റൂട്ടാണ് ഇത്. രാവിലെ 6.10-ന് കോട്ടയത്ത് നിന്നും ആരംഭിക്കുന്ന ബസ് 7.45-ന് രാമപുരത്തുനിന്ന് തിരിച്ച് കോട്ടയത്ത് എത്തി വൈകിട്ട് 3.45ന് കോട്ടയത്തു നിന്നും പുറപ്പെട്ട് 5.45ന് രാമപുരത്ത് എത്തി തിരിച്ച് കോട്ടയത്ത് എത്തി അവസാനിക്കുന്ന രീതിയിലായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്.
ഉഴവൂര്‍ സെന്റ്സ്റ്റീഫന്‍സ് കോളേജ്, കുറവിലങ്ങാട് ദേവമാത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സര്‍വ്വീസ് നിര്‍ത്തിയതോടെ കോളേജിലെത്താന്‍ മറ്റ് മാര്‍ഗ്ഗമില്ലാതായി. വിദ്യാര്‍ത്ഥികള്‍ ഫുള്‍ ടിക്കറ്റ് ചാര്‍ജ്ജ് നല്‍കിയാണ് ഈ ബസ്സില്‍ യാത്ര ചെയ്തിരുന്നത്.10,000 കൂടുതല്‍ തുക കളക്ഷനുണ്ടായിരുന്ന സര്‍വ്വീസായിരുന്നു ഇത്.ബസ്സ് സര്‍വ്വീസ് ഉടന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൂടപ്പുലം വാര്‍ഡ് മെമ്പര്‍ എം.പി. ശ്രീനിവാസ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി, കോട്ടയം ഡിറ്റിഓ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: