തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി എ.സി മൊയ്തീന്. ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റിക്സ് മീറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ടു നിര്‍ത്തുന്നതായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് നടക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റിക് മീറ്റാണ് കേരളം സംഘടിപ്പിച്ചത്. ഇതിന്റെ രണ്ടാം ഘട്ടമായി ഓരോ ജില്ലയിലും ട്രാന്സ്ജെന്ഡര്വിഭാഗത്തിന് മാത്രമായി സ്പോര്‍ട്സ് ക്ലബ്ബുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ ജില്ലകളില്‍ നിന്നും നൂറോളം മത്സരാര്‍ത്ഥികള്‍ മീറ്റില്‍ പങ്കെടുത്തു. 22 പോയിന്റ് നേടി മലപ്പുറം ജില്ലാ ഓവറോള്‍ ചാമ്പ്യന്മാരായി. 14 പോയിന്റ് നേടി കണ്ണൂര്‍ ജില്ലാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാര്‍ച്ച് പാസ്റ്റില്‍ തിരുവനന്തപുരം ജില്ലാ ഒന്നാം സ്ഥാനവും എറണാകുളം ജില്ലാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 100 മീറ്ററില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച രാകേശ് (സ്വര്‍ണ്ണം), കണ്ണൂരിനായി ട്രാക്കിലിറങ്ങിയ കാഞ്ചിയും (വെള്ളി) മഞ്ചുളയും (വെങ്കലം) നേടി. 200 മീറ്ററില്‍ അനസൂര്യ (കോട്ടയം) സ്വര്‍ണം നേടിയപ്പോള്‍ എറണാകുളത്തിന്റെ താരങ്ങളായ കാവ്യ വെള്ളിയും ധന്യ വെങ്കലവും നേടി.
200 മീറ്ററില്‍ അനസൂര്യ (കോട്ടയം) സ്വര്‍ണ്ണം നേടിയപ്പോള്‍ എറണാകുളത്തിന്റെ താരങ്ങളായ കാവ്യ വെള്ളിയും ധന്യ വെങ്കലവും നേടി. 400 മീറ്ററില്‍ കണ്ണൂരിന്റെ കമീലക്കാണ് സ്വര്‍ണ്ണം. കോഴിക്കോടിന്റെ അഞ്ജുക്ഷേയ വെള്ളിയും എറണാകുളത്തിന്റെ തന്വി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: