പൂവാര്‍: കേരളത്തിലെ പ്രധാന തീരദേശങ്ങളില്‍ ഒന്നായ പൂവാറില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കൗമാരക്കാരെ മാത്രം കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് വിതരണം വന്‍തോതില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. പൂവാറിലെ റിസോര്‍ട്ടുകളിലെ വിദേശികള്‍ക്കു വരെ ഈ മാഫിയയില്‍ നിന്നും സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. അതിര്‍ത്തി പങ്കിടുന്ന പൂവാറില്‍ തമിഴ്നാട്ടില്‍ നിന്നുമാണ് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചേരുന്നത്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഈ മാഫിയയുടെ ഏറ്റവും വലിയ ഇരകളായി തീരുന്നത്. കിലോ കണക്കിനു എത്തിച്ചേരുന്ന കഞ്ചാവ് ഇതിന്റെ ഇടനിലക്കാരന് ചെറിയ പൊതികളായി വേര്‍തിരിച്ചു വന്‍ വിലക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്. ഇത് ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നുണ്ട്.
കഞ്ചാവ് വലിക്കാന്‍ വേണ്ടി കൗമാരക്കാര്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് തീരദേശത്തെ കടല്ത്തീരങ്ങളെയാണ്. സ്കൂളുകളിലും കോളേജുകളിലും പോകാതെ വരുന്ന വിദ്യാര്‍ഥികള്‍ ഒരുമിച്ചു സംഘടിക്കുകയും ആവശ്യാനുസരണം മാഫിയകളില്‍ നിന്നും കഞ്ചാവ് വാങ്ങിക്കുന്നതുമാണ് പതിവ്. ഇങ്ങനെ കഞ്ചാവിന് അടിമയാകുന്ന കൗമാരങ്ങള്‍ കഞ്ചാവിന് വേണ്ടി വലിയ രീതിയിലുള്ള കുറ്റ കൃത്യങ്ങള്‍ ചെയ്ത് കാശ് ഉണ്ടാകാനുള്ള പ്രവണതയില്‍ എത്തിച്ചേരുന്നു. ഇന്നു സമൂഹത്തില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും കഞ്ചാവിന്റെ സാനിധ്യം വലിയതോതില്‍ ഉണ്ട്. കഞ്ചാവിന്റെ ഉപയോഗം ഇപ്പോള്‍ ഒരു മണിചെയിന്‍ മാതൃകയിലാണ് സഞ്ചരിക്കുന്നത്. ഒരിക്കല്‍ ഉപയോഗിക്കുന്ന ആള് ഈ സംഘത്തിലേക്ക് താങ്ങളുടെ സുഹൃത്തുക്കളെയും എത്തിക്കുന്നു. ഇങ്ങനെ നീണ്ടുപോകുന്ന നിര സമൂഹത്തില്‍ ഭാവി വാഗ്ദാനങ്ങളായ കൗമാരക്കാരെ ഇതിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: