അമരാവതി : വിനോദയാത്രാ സംഘംസഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 13 പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി, രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിലെ ഗുണ്ടാകലിലെ എരതിമ്മരാജു തടാകത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദുരന്തമുണ്ടായത്.
ഒരു കുടുംബത്തിലെ ഏഴ് സ്ത്രീകളും ആറ് കുട്ടികളുമടക്കം 17 പേരാണ് വിനോദ സഞ്ചാരത്തിന് പോയത്. മീൻപിടിത്തത്തിന് ഉപയോഗിക്കുന്ന വള്ളത്തിലാണു വിനോദസഞ്ചാരികൾ കയറിയത്. മരിച്ചവരിൽ അഞ്ചു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടുന്നു. ക്ഷേത്രത്തിലെ ദ്വാജസ്തംഭം ചടങ്ങുകൾക്കാണ് കുടുംബം തിമ്മരാജുവിലെത്തിയത്. ചടങ്ങുകൾ കഴിഞ്ഞ ശേഷം വിനോദ യാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു.
ബോട്ട് അൽപ ദൂരം പോയപ്പോൾ അമിത ഭാരം കാരണം കീഴ്മേൽ മറിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കേട്ട പ്രദേശവാസിക സഹായത്തിനായി ഓടിയെത്തിയെങ്കിലും രണ്ട് പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: